പാലക്കാട്: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയതില്‍ അതിയായ ദുഖമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി.
വളരെ വികാരനിര്‍ഭരമായാണ് സുമതി പ്രതികരിച്ചത്. തനിക്ക് നീതി ലഭിച്ചിട്ടില്ല. ഇനിയും സൗമ്യമാര്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സുമതി ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ഒരുപാടുപേരോട് നന്ദിയുണ്ടെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അമ്മ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷിച്ചു. ഒരമ്മക്കും ഇത്തരമൊരുഗതികേട് ഉണ്ടാവരുത്. തന്റെ അഭിഭാഷകര്‍ക്കും, ജസ്റ്റിസ് കട്ജുവിനും സുമതി നന്ദി പറഞ്ഞു.
ഒരുപെണ്‍കുട്ടിക്കും സൗമ്യയുടെ അവസ്ഥ ഉണ്ടാവരുതെന്നും സുമതി പറഞ്ഞു. ഗോവിന്ദച്ചാമി ഒരിക്കലും ജയിലില്‍ നിന്ന് ഇറങ്ങരുതെന്നപ്രാര്ത്ഥനയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: