തിരുവനന്തപുരം: സിപിഎം പോലീസ്സ്റ്റേഷനുകളുടെ ദളിത് പീഡന കേന്ദ്രങ്ങളാക്കുന്നുവെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 300 ദളിത് ആക്രമണങ്ങള്‍ നടന്നതായി നിയമ സഭയില്‍ സമ്മതിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോന്റെ മരണം കസ്റ്റഡി മരമണമാണ്. പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പത്മകുമാര്‍ ആവശ്യപ്പെട്ടു. അഞ്ചാലുമൂട് യുവാക്കളെ മൂന്ന് ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. പാലാരിവട്ടത്ത് പാരിതയുമായി എത്തിയ ദളിദത് യുവാവും ക്രൂര മര്‍ദ്ദനത്തിന് ഇരയായി.
സിപിഎം വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്ന ദളിത് വിഭാഗങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയാണ്. കാര്യവട്ടം ക്യാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയത് എസ്എഫ്ഐ നേതാവാണ്. കുണ്ടറയിലെ കുഞ്ഞുമോനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞുമോന്റെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും അന്വേഷണം നടന്നിട്ടില്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പട്ടികജാതി മോര്‍ച്ചയും ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ നടത്തുന്ന ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികമോര്ച്ചയുടെ നേതൃത്വത്തില്‍ 14 ന് സെക്രട്ടേറിയേറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തും. പട്ടിമോര്ച്ച ദേശീയ അദ്ധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
പീഡനങ്ങള്‍ക്ക് വിധേയരായ ദളിത് കുടുംബങ്ങളെ ദുഷ്യന്ത് കുമാര്‍ ഗൗതം സന്ദര്‍ശിക്കുമെന്നും അഡ്വ.പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: