തിരുവനന്തപുരം: ആലപ്പുഴ കാര്‍ത്തികപ്പള്ളി ചേപ്പാട് പഞ്ചായത്ത് 2-ാം വാര്‍ഡില്‍ വലിയകുഴി മുറിയില്‍ ഭാരതി വീട്ടില്‍ ജലജയെ കൊലപ്പെടുത്തിയതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഡിജിപി രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചു.
2015 ആഗസ്റ്റ് 13ന് പകല്‍ ഒന്നിന് ശേഷമുള്ള സമയം ആരോ വീട്ടില്‍ അതിക്രമിച്ച് കയറി ജലജയെ കൊലപ്പെടുത്തി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസ് ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.
ഈ കേസ്സിന്റെ തെളിവിലേക്ക് കിട്ടുന്ന വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ (9497998998), കോട്ടയം ക്രൈംബ്രാഞ്ച് ഇഒഡബ്ലു-2 പോലീസ് സൂപ്രണ്ട് കെ.ജി. സൈമണ്‍ (9497996949), ആലപ്പുഴ ക്രൈംബ്രാഞ്ച് എച്ച്&എച്ച്ഡബ്ലു-1 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. ബാബുരാജ്, (9497990196) എന്നിവരിലാരെയെങ്കിലും നേരിട്ടോ ഫോണ്‍ മുഖാന്തിരമോ അറിയിക്കണം. വിവരം നല്കുന്നയാളിന്റെ പേരും വിലാസവും രഹസ്യമായി സൂക്ഷിക്കുമെന്ന് ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: