മരട്: നിയമ സംവിധാനത്തെ വകവെക്കാതെ നെട്ടൂര്‍ പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ വീണ്ടും വിലസുന്നു. ഓട്ടോറിക്ഷാ െ്രെഡവറും ബിജെപി പ്രവര്‍ത്തകനുമായ നെട്ടൂര്‍ മഴുവമ്പള്ളില് വിജയനാണ് (50) വ്യാഴാഴ്ച വൈകീട്ട് നെട്ടൂര്‍ മേല്‍പ്പാലം ജംഗ്ഷനില്‍ വെച്ച് ഗുണ്ടാസംഘത്തില്‍ പെട്ടവരുടെ മര്‍ദ്ദനമേറ്റത്. കൊച്ചി സിറ്റി ആന്റി ഗുണ്ടാ ടാസ്ക് ഫോഴ്സിന് പരാതിയും നല്കി.
ഇയാളുടെ മുഖത്തും നെഞ്ചിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ പറയുന്നു. പനങ്ങാട് പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ഒരു ക്രിമിനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്ദ്ദിച്ചതെന്നുകാണിച്ചാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനലുകള്‍ക്ക് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും, തന്നെ മൂന്നു തവണ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതിപ്പെടുകയോ, പത്രത്തില്‍ വാര്‍ത്ത വരികയോ ചെയ്താല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന് പറയുന്നു.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ വിജയനില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പനങ്ങാട് സ്റ്റേഷനിലെ പോലീസ് ഉേദ്യാഗസ്ഥരും പരാതിക്കാരന്റെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
നെട്ടൂര്‍, മരട്, കുണ്ടന്നൂര്‍ പ്രദേശത്ത് ക്രിമിനല്‍ സംഘങ്ങളുടെ രംഗപ്രവേശനം വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഒരു വിഭാഗം രംഗം വിടുമ്പോള്‍, മറ്റൊരുകൂട്ടര്‍ ആധിപത്യം ഉറപ്പിക്കാനായി രംഗത്തു വരുന്നത് പതിവു സംഭവമാണ്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നതായും ആക്ഷേപമുണ്ട്. ഗുണ്ടാസംഘങ്ങള്‍ക്ക് പോലീസിലും സ്വാധീനമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: