കോഴിക്കോട്: സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യാവകാശധ്വംസനങ്ങള്‍ നടന്നതായി പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇംഗ്ലീഷ് ദേശാഭിമാനി’യില്‍ പരാമര്‍ശം. സ്റ്റാലിന്റെ മുഖചിത്രമുള്ള നോട്ട്ബുക്കുകള്‍ റഷ്യയില്‍ തരംഗമാകുന്നുവെന്ന പത്രവാര്‍ത്തയില്‍, നോട്ട്ബുക്കിന്റെ പിന്‍കവറില്‍ സ്റ്റാലിന് കാലഘട്ടത്തിലെ റഷ്യയുടെ പുരോഗതിക്കൊപ്പം മനുഷ്യാവകാശ ലംഘനത്തിന്റെ കണക്കുകളും നിരത്തുന്നുന്നു.
സ്റ്റാലിന്റെ ചിത്രമുള്ള നോട്ടുബുക്കിനെതിരെ റഷ്യയില്‍ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജന്മനാട്ടില്‍പോലും വെറുക്കപ്പെട്ടവനായി സ്റ്റാലിന് മാറിയെങ്കിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാര് സ്റ്റാലിനെ പിന്താങ്ങി. പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണബോര്ഡുകളിലും ശില്പങ്ങളിലും സ്റ്റാലിന് ഇടംനേടി. സ്റ്റാലിനെ തള്ളിപ്പറഞ്ഞതാണ് റഷ്യയില്‍ കമ്മ്യൂണിസം തകരാനിടയാക്കിയതെന്നായിരുന്നു പാര്‍ട്ടികോണ്‍ഗ്രസില്‍ ജി. സുധാകരന്റെ അഭിപ്രായ പ്രകടനം. ഇതിനിടിയിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി ദേശാഭിമാനി എന്ന പേരില്‍ പ്രത്യേകം പുറത്തിറക്കുന്ന ഇംഗ്ലീഷ് പത്രത്തില്‍ സ്റ്റാലിന്റെ കാലഘട്ടത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നതായുള്ള പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: