ചെന്നൈ: ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില സാധാരണ നിലയിലാണെന്നും ജയലളിതയ്ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാവുന്നതാണെന്നും ആശുപത്രിയിലെ ചീഫ് മാനേജിംഗ് ഡയറക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു.
തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജയലളിത ബോധവതിയാണെന്നും തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവര്‍ നഴ്സുമാരോട് ചോദിക്കുന്നുണ്ടെന്നും റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വിട്ടെങ്കിലും പിന്നീട് അതുണ്ടായില്ല.
നവംബര്‍ ആദ്യവാരത്തില്‍ ഇറങ്ങിയ ബുള്ളറ്റിനില്‍ ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തികച്ചും ബോധവതിയാണെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: