എടത്വ: ഇലക്ട്രിക് സബ് ഡിവിഷന് ഓഫീസില്‍നിന്ന് പണം അപഹരിച്ചതുള്‍പ്പെടെ നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍. എടത്വ കട്ടപ്പുറത്ത് ബിജു (വര്‍ഗീസ് 37) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ എടത്വ സബ് ഡിവിഷന് ഓഫീസിലെ സേഫ് ലോക്കറില്‍ നിന്ന് 1,05,256 രൂപ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ അഞ്ചോളം സ്ഥലങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. സംശയാസ്പദമായി പ്രതിയുടെ പോക്കറ്റില്‍ നിന്നു കണ്ടെടുത്ത ഏഴുനൂറിന്റെ നോട്ടുകളാണ് പ്രതിയെ വലയിലാക്കിയത്. കണ്ടെടുത്ത നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയതാണെന്ന് ബിജു സമ്മതിച്ചതോടെ അന്വഷണം ബാങ്കുകളിലേക്ക് തിരിഞ്ഞു. മോഷ്ടിക്കപ്പെട്ട പണത്തില്‍ നിന്ന് 49,000 രൂപ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടത്വാ ശാഖയിലും, 50,000 രൂപ എസ്ബിഐ എടത്വാ ശാഖയിലും നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു.
പോലീസ് പ്രതിയുമായി സബ് ഡിവിഷന് ഓഫീസിലും ബാങ്കുകളിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തി. പ്ലയറും, സ്കൂട്ട്ഡ്രൈവറുമുപയോഗിച്ച് മോഷണം നടത്തുന്ന രീതി പോലീസിനു മുന്നില്‍ ബിജു കാണിച്ചു കൊടുത്തു. 2016 മാര്‍ച്ചില്‍ തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ പണവും, 107 ഗ്രാം സ്വര്‍ണം, 2015ല്‍ എടത്വ മാവേലി സ്റ്റോറില്‍ നിന്ന് 91,000 രൂപയും, നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15,550 രൂപാ, കോഴിമുക്കിലെ എസ്ആര്‍ പമ്പില്‍ നിന്ന് 40,000 രൂപ എന്നിവ മോഷ്ടിച്ചതായി ബിജു കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
തകഴി കേളമംഗലം ബവറേജസ് ഔട്ട്ലെറ്റില് മോഷണ ശ്രമം നടത്തിയെങ്കിലും പോലീസിനെ കണ്ട് പിന്തിരിഞ്ഞതായും സമ്മതിച്ചു. പുതുപ്പറമ്പ് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം തിരുവല്ലായിലെ സ്വകാര്യ സ്വര്‍ണകടയില്‍ മാറ്റി വാങ്ങിയശേഷം എടത്വയിലെ ഒരു സ്വകാര്യ ബാങ്കില്‍ പണയംവച്ചിരുന്നു. പണയ രസീത് ബിജുവിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബിജു സ്വര്‍ണ്ണാഭരണവുമായി എത്തുമ്പോള്‍ ഭാര്യ ചോദിക്കുമ്പോള്‍ ഇരട്ടി ഡ്യുട്ടി ചെയ്ത് സമ്പാദിച്ചതെന്നാണ് പറഞ്ഞിരുന്നത്.
നീരേറ്റുപുറം ജങ്ഷനില്‍ നിന്നാണ് ബിജുവിനെ എടത്വ പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈ എസ്പി ശിവസുദന്‍ പിള്ള, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്, എടത്വ പ്രിന്‍സിപ്പിള്‍ എസ്ഐ എസ്. ശ്രീകുമാര്‍, എസ്ഐമാരായ സി.കെ. പ്രസന്നകുമാര്‍, സതീഷ്, സീനിയര്‍ സിപിഒമാരായ മോഹന്‍ദാസ്, പ്രേംജിത്ത്, ഹരികുമാര്‍ എന്നിവര്‍ അന്വഷണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: