തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി.കെ.ഹനീഫയെ സ്ഥലംമാറ്റി. മഞ്ചേരി ജില്ലാ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജിയായി ആയാണ് സ്ഥലംമാറ്റം.
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് പരിഗണിക്കുന്നതും ഹനീഫയാണ്. ഒരു വര്‍ഷം മുന്‍പാണ് ഹനീഫയെ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായി നിയമിച്ചത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ജഡ്ജിമാരെ സ്ഥലം മാറ്റാറുള്ളത്. എന്നാല്‍ ഹനീഫയുടെ കാര്യത്തില്‍ ഈ കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അനേഷിക്കാന്‍ ഉത്തരവിട്ടതോടെ വിവാദ നായകനായി മാറിയ പി.കെ.ഹനീഫ പിന്നീട് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പിന്മാറുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
തുടര്‍ന്ന് പാമോയില്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: