ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം മൂന്നു മക്കള്‍ക്കും നിര്‍വഹണ സമിതിക്കും കൈമാറുന്നു. മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ (ജോണ്‍), ഇവാങ്ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ക്കും ആയിരിക്കും വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയും നിയന്ത്രണവും ഒരു നിര്‍വാഹക സമിതിയെയും നിയോഗിക്കും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്‍പ്പെടെ വലിയ വ്യവസായ സാമ്രാജ്യമുള്ള ട്രംപിന്, പ്രസിഡന്റാകുന്നതോടെ അതൊന്നും സ്വന്തം പേരില്‍ നടത്താനാവില്ല. മക്കള്‍ നടത്തുന്നതിന് യുഎസ് നിയമത്തില്‍ വിലക്കില്ല. മൂത്തമകന് ജോണ്‍ ട്രംപ് ബിസിനസ് രംഗത്തുണ്ട്. മകള്‍ ഇവാങ്കയും എറിക്കും സഹായികളാണ്. ഇവയുടെ നടത്തിപ്പു ചുമതല മുഴുവന്‍ കൈമാറുകയാണിനി വേണ്ടത്, കമ്പനി വക്താവ് വിശദീകരിക്കുന്നു.
എന്നാല്‍, പ്രസിഡന്റിന്റെ കുടുംബം വ്യവസായ സാമ്രാജ്യം നയിക്കുന്നത് രാഷ്ട്രീയവും ഭരണവും കൂട്ടിക്കുഴയാനുള്ള അവസരമാകുമെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ജൂനിയര്‍ ഇപ്പോള്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, റീട്ടൈല്‍ മേഖലയുടെ ചുമതലയാണ്. ഇവാങ്കയും എക്സികൂട്ടീവ് വൈസ് പ്രസിഡന്റ്. ആഭ്യന്തര, ആഗോള വികസന പരിപാടികളുടെ ചുമതല. എറിക്കിന് പുതിയ പദ്ധതികളുടെ മേല്‍നോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: