ലണ്ടന്‍: ബ്രിട്ടനില്‍ ദീര്‍ഘകാലം പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ച കീത്ത് വാസിനെതിരെ മയക്കുമരുന്നുകേസില്‍ അന്വേഷണം ആരംഭിച്ചു.
പുരുഷ വേശ്യകളുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ആഭ്യന്തരകാര്യ സെലക്ട് സമിതിയില്‍ നിന്ന് സെപ്റ്റംബറില്‍ വാസ് രാജിവച്ചിരുന്നു.1971ലെ മയക്കുമരുന്ന് ദുരുപയോഗ നിയമപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്.
സെപ്റ്റംബര്‍ നാലിന് സണ്‍ഡേ മിറര്‍ ദിനപത്രം പുറത്തുകൊണ്ടു വന്ന വാര്‍ത്തയിലാണ് വാസിനെതിരെ മയക്കുമരുന്ന് ആരോപണമുയര്‍ന്നത്. കൊക്കെയ്ന്‍ കൊണ്ടുവരുന്നതിന് പണം വാഗ്ദാനം ചെയ്യുന്നതിന്റെ രേഖകളാണ് പത്രം പുറത്ത് വിട്ടത്. മയക്കുമരുന്ന് തനിയ്ക്ക് വേണ്ടിയല്ലെന്നും ലേബര്‍ അംഗമായ വാസ് പറയുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനാണ് വാസിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: