തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്‍ ജാതി ഇല്ലായിരുന്നെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉണ്ടായിരുന്നെന്നും ദൈവവും ഗുരുവും ഒന്നായപ്പോഴാണ് ജാതി ഇല്ലാതായതെന്നും തിരുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ആത്മവിലാസം എന്ന ഗുരുദേവ കൃതി ഉദ്ധരിച്ചാണ് വെള്ളാപ്പള്ളി നടേശന് ഗുരുദേവന്റെ ജാതി കാഴ്ചപ്പാട് മന്ത്രിക്ക് വിശദീകരിച്ചത്. എസ്എന്‍ഡിപി യോഗം ഡോ പി. പല്‍പ്പു സ്മാരക യൂണിയന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡോ പി. പല്‍പ്പു ജന്മദിനാഘോഷവും കുടുംബസംഗമവും ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയെ വെള്ളാപ്പള്ളി തിരുത്തിയത്.
ഉദ്ഘാടനപ്രസംഗത്തിലാണ് ശ്രീനാരായണഗുരുദേവന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സര്‍ക്കാര്‍ ആഘോഷിക്കുന്ന കാര്യം മന്ത്രി പറഞ്ഞത്. ഒരിക്കല്‍ നാം തിരസ്കരിച്ച ജാതിചിന്ത പൂര്‍വാധികം ശക്തിയായി തിരിച്ചുവരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രതപാലിക്കണമെന്നും പരോക്ഷമായി എസ്എന്‍ഡിപിയെ കുറ്റപ്പെടുത്തി മന്ത്രി പറഞ്ഞു.
എന്നാല്‍ ജാതി സാമൂഹിക യാഥാര്‍ഥ്യമാണെന്നും വിവിധ ജാതിമതസമുദായങ്ങള്‍ തമ്മില്‍ കലഹമല്ല ഒരുമയാണ് വേണ്ടതെന്നും ഇതിനു മറുപടിയായി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ട സമൂഹമാണ് ഈഴവസമുദായമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇന്നും ജാതി നിലനില്‍ക്കുന്നുണ്ട്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും ജാതി പറയും. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇല്ലാതിരുന്ന കാലത്ത് സാമൂഹ്യനീതിക്ക് കഠിനമായി പരിശ്രമിച്ച സംഘടനയാണ് എസ്എന്‍ഡിപി. അവശവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്താനാണ് മൈക്രോഫിനാന്‍സിലൂടെ യോഗം ശ്രമിച്ചത്.
എത്രയൊക്കെ എതിര്‍പ്പുണ്ടായാലും ക്രൂശിക്കപ്പെട്ടാലും അത് തുടരും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പഠിക്കാനും പഠിപ്പിക്കാനുമുള്ള എല്ലാ സഹായവും എസ്എന്‍ഡിപിയോഗം നല്‍കും. സമുദായാംഗങ്ങള്‍ നല്കുന്ന പണമാണ് നല്ല കാര്യങ്ങള്‍ക്ക് സംഘടന ചെലവഴിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്. രഞ്ജിത്ത്, പച്ചയില്‍ സന്ദീപ്, അനീഷ്ദേവന്, മധുസൂദനന്, എം.കെ. ദേവരാജ്, ബി. രാധാകൃഷ്ണന്, ഉപേന്ദ്രന് കോണ്ട്രാക്ടര്, അഭിലാഷ്നാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീതസായാഹ്നം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: