ന്യൂദല്‍ഹി: ദല്‍ഹി ഝണ്ഡേവാലയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവ്കുഞ്ചില്‍ നിര്‍മ്മിക്കുന്ന പുതിയ കാര്യാലയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് നിര്‍വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ്- പരിവാര്‍ കാര്യകര്‍ത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം. എല്‍.കെ അദ്വാനി, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, രാംലാല്‍ തുടങ്ങിയ മുതില്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നാഗ്പൂരിലെ കേന്ദ്രകാര്യാലയം കഴിഞ്ഞാല്‍ ഏറ്റവും പ്രധാന കാര്യാലയമാണ് ദല്‍ഹിയിലെ ക്ഷേത്രീയ കാര്യാലയം.
ഏഴു നിലകളിലായി നിര്‍മ്മിക്കുന്ന കാര്യാലയം മൂന്നുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദല്‍ഹി പ്രാന്ത സഹസംഘചാലക് അലോക് കുമാര്‍ അറിയിച്ചു. മൂന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കാര്യാലയത്തിനാവശ്യമായ തുക ദല്‍ഹിയിലെ ഒരു ലക്ഷത്തോളം വരുന്ന സ്വയംസേവകരില്‍ നിന്നും ശേഖരിക്കുമെന്ന് അലോക് കുമാര്‍ വ്യക്തമാക്കി.
കോണ്‍ഫറന്‍സ് റൂമുകള്‍, ഭരണ വിഭാഗം, പ്രസാധക വിഭാഗം, ലൈബ്രറി, കംപ്യൂട്ടര്‍ വിഭാഗം, യോഗ ഹാളുകള്‍, റിസപ്ഷന്, വെയിറ്റിംഗ് ലോഞ്ച്, റൂമുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, മെഡിക്കല്‍ വിഭാഗം, അതിഥി മുറികള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമുച്ചയമാണ് ദല്‍ഹിയില്‍ ഉയരുന്നത്.
1947ല്‍ രണ്ടാം സര്‍സംഘചാലക് ആയിരുന്ന ഗുരുജിയാണ് ഇവിടെ കാര്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് ദല്‍ഹി, പഞ്ചാബ്, കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന കേന്ദ്രവും ഇതായിരുന്നു. കേശവ് സ്മാരക് സമിതി രൂപീകരിച്ച് കാര്യാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദല്‍ഹിയിലെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: