ഭോപ്പാല്‍: ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഭാരതീയ കലകളുടേയും സാഹിത്യത്തിന്റെയും ചിന്തകളുടേയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ട് ലോക്മന്ഥന് ശ്രദ്ധേയമാകുന്നു. ഭോപ്പാലില്‍ ആരംഭിച്ച ചര്‍ച്ചാ പരിപാടിയായ ലോക്മന്ഥന് തദ്ദേശീയ കലാ-സാഹിത്യ-ചിന്തകന്മാര്ക്ക് പുതിയ മാര്‍ഗ്ഗം തുറന്നു നല്‍കുന്നതായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് ഉദ്ഘാടനം നിര്‍വഹിച്ചു. ജന്മഭൂമി പ്രത്യേക പതിപ്പിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.
കാളിദാസന്റെയും പതഞ്ജലിയുടേയും നാടാണ് മധ്യപ്രദേശെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാണ കാലഘട്ടത്തില്‍ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്ത ദണ്ഡകാര്യണവും നൈമിശാരണ്യവും ഇവിടെയാണ്. നൈമിശാരണ്യ ഭൂമിയില്‍ തന്നെയാണ് ലോക്മന്ഥന് നടക്കുന്നത്. ഭാരതം മുഴുവനും ഭാരതത്തിന് പുറത്തേക്കും ലോക്മന്ഥന് നല്കുന്ന സന്ദേശം എത്തിച്ചേരുമെന്നും ശിവരാജ്സിങ് ചൗഹാന് പറഞ്ഞു.
പാശ്ചാത്യ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് നാനാത്വത്തില്‍ ഏകത്വമെന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി പറഞ്ഞു. ഒന്നുതന്നെയാണ് പലതുമെന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ഒന്ന് മറ്റൊന്നില്‍ നിന്നും വേറിട്ടതല്ല എന്നതാണ് നമ്മുടെ കാഴ്ചപ്പാട്, സുരേഷ് സോണി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ഓം പ്രകാശ് കോഹ്ലി, സ്വാമി അവധേശാനന്ദ്, ഡോ. മുരളീ മനോഹര്‍ ജോഷി എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളിലും വിവിധ കലാരൂപങ്ങളിലും പഠന ക്ലാസുകളും ലോക്മന്ഥന്റെ ഭാഗമായി നടന്നു. കേരളത്തില്‍ നിന്നുള്ള കഥകളി, തെയ്യം, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും ലോക്മന്ഥനില്‍ നടന്നു.
ജന്മഭൂമി ലോക്മന്ഥന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പായ ‘പ്രജ്ഞ’യുടെ പ്രകാശനം ഡോ. മുരളീമനോഹര്‍ ജോഷിയും മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും ചേര്‍ന്ന് നിര്‍വഹിച്ചു. സാമ്പത്തിക വിദഗ്ധന്‍ വിവേക് ദേബ്രോയ്, ജെ. നന്ദകുമാര്‍, പ്രദീപ് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണ ഭാരതത്തിലെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന പ്രജ്ഞ വടക്കന്‍ ഭാരതത്തിലെ കലാ-സാഹിത്യകാരന്മാര്ക്ക് ഏറെ പ്രയോജനകരമായി. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ലോക്മന്ഥന് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: