കോട്ടയം: കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ പത്രസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തീകരിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനത്തിനുശേഷം അവര്‍ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. എന്നാല്‍ അസൗകര്യങ്ങളുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങളുടേയും ജീവനക്കാരുടേയും കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും മെച്ചപ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറക്കാനാണ് ശ്രമിക്കുന്നത്.
ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതി രോഗി സൗഹൃദ ആശുപത്രികളാണ് ലക്ഷ്യമിടുന്നത്. ജനറല്‍ വാര്‍ഡുകള്‍ വൃത്തിയുള്ളതും നിലവാരമുള്ളതുമാക്കിമാറ്റും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിലവിലുള്ള 1961 ലെ സ്റ്റാഫ് പാറ്റേണ്‍ പുനപരിശോധിക്കും. പ്രൈമറി ഹൈല്‍ത്ത് സെന്ററുകള്‍ മുതല്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ജീവനക്കാരുടെ കുറവ് നികത്തും. ഇതിനായി ആവശ്യമായ തസ്തിക സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ നവീകരിച്ച നെഫ്രൊളജി വാര്‍ഡിന്റേയും ,മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റേയും ഉദ്ഘാടനം മന്ത്രി പറഞ്ഞു.
പുരുഷന്മാരുടേയും സ്ത്രീകളുടേയും മെഡിക്കല്‍ വാര്‍ഡിലും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 60 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ശ്രീഅയ്യപ്പ വാര്‍ഡിലുമുള്ള ക്രമീകരണങ്ങള്‍ മന്ത്രി പരിശോധിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ, ഡിഎംഇ ഡോ. റംലബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, വി.എന്‍. വാസവന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: