തൃശൂര്‍: സിനിമ, സീരിയല്‍ നടി രേഖ മോഹന്റെ മരണം ആത്ഹത്യയാണെന്ന് പ്രാഥമികനിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശോഭാസിറ്റിയിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിച്ചു.
ഫ്ളാറ്റില്‍ മരിച്ച നിലയില്‍ ശനിയാഴ്ച വൈകിട്ടാണ് രേഖയെ കണ്ടെത്തിയത്. രണ്ടു ദിവസമായി വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് െ്രെഡവര്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്ത് അറിയുന്നത്. ഡൈനിംഗ് ടേബിളില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തൃശൂരിലുള്ള ഫ്ളാറ്റിലാണ് രേഖ മോഹനും ഭര്‍ത്താവും താമസിച്ചിരുന്നത്. അഞ്ച് ദിവസം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മലേഷ്യയ്ക്ക് പോയിരുന്നു. രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ട് രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ മുതല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതോടെ രേഖയുടെ ഭര്‍ത്താവ് െ്രെഡവറെ വിളിച്ച് കാര്യമന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. െ്രെഡവര്‍ ഫ്ളാറ്റിലെത്തി പലതവണ കോളിംഗ് ബെല്ലടിച്ചിട്ടും വാതിലില്‍ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു രേഖ മോഹന്‍. ഇവര്‍ക്ക് കുട്ടികളുമില്ല. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും സ്ത്രീജന്മം എന്ന സീരിയലിലെ മായമ്മ എന്ന കഥാപാത്രവുമാണ് രേഖയെ പ്രശസ്തയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: