തിരുവനന്തപുരം: അസാധുവാക്കിയ കറന്‍സി മാറാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രാഥമിക സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചു. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖല വളരെ ശക്തമാണ്. ഈ സാഹചര്യത്തില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളെ പോലെ തന്നെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനും പുതിയ നോട്ടുകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നോ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ അനുകൂല നിലപാട് ലഭിച്ചിട്ടില്ല.
ചെറിയ ഗ്രാമങ്ങളിലടക്കമുള്ള ആളുകള്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ്. ഇവരുടെ നിക്ഷേപവും ഇത്തരം ബാങ്കുകളിലാണ്. ഇവര്‍ക്കാര്‍ക്കും എടിഎം കാര്‍ഡോ പാന്‍ കാര്‍ഡോ ഇല്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് നോട്ടുകള്‍ മാറാനുള്ള അവസരം കൊടുക്കണം. ബാങ്കിങ് റെഗുലേഷന്‍സ് ആക്ട് പ്രകാരമാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ ഉള്ളതിനേക്കാല്‍ കൂടുതല്‍ നിക്ഷേപം സഹകരണ ബാങ്കുകളിലുണ്ടെന്നും കണ്‍സോര്‍ഷ്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: