തോട്ടപ്പള്ളി: സമര സ്ഥലത്ത് രാഷ്ട്രീയ മുതലെടുപ്പുമായി എംപി എത്തിയത് പ്രതിഷേധത്തിനിടയാക്കി. പത്തുവര്‍ഷത്തിലേറെയായി വികസനം മുരടിച്ച ഹാര്‍ബറിനുവേണ്ടി ചെറുവിരല്‍ അനക്കാത്ത എംപി കെ.സി. വേണുഗോപാല്‍ സമര സ്ഥലത്ത് എത്തിയത് രാഷ്ട്രീയ തട്ടിപ്പിന്റെ ഭാഗമായാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വീടു നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ കാക്കാഴം പാലത്തിനു താഴെ താമസിപ്പിക്കണമെന്നും കാട്ടി കളക്ടര്‍ക്ക് കത്തയച്ച ജനപ്രതിനിധിയും സമരസ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റാണ് കരിമണല്‍ ഖനനം നടത്തി ഹാര്‍ബറിനെ തകര്‍ത്തത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും അട്ടിമറിച്ചിരുന്നു. ഇത്രയേറെ ദോഷം ചെയ്തിട്ടും ധീവരസഭയുടെ സമരവേദി കയ്യേറി എംപി നടത്തിയ രാഷ്ട്രീയ നാടകം വിലകുറഞ്ഞതാണെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: