കൊച്ചി: കോടതി അഭിഭാഷകര്‍ക്ക് മാത്രം അവകാശപ്പെട്ട ഇടമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടതികളിലെ മാധ്യമ വിലക്ക്-ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോടതികളിലെ സുപ്രധാന വിധികളും പരാമര്‍ശങ്ങളും മാധ്യമങ്ങളിലൂടെയാണ് ജനങ്ങള്‍ അറിയുന്നത്. സുപ്രീം കോടതിയില്‍ വരെ കോടതി അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. കേരള ഹൈക്കോടതിയിലും മാധ്യമ റിപ്പോര്‍ട്ടിംഗിന് ഇത്തരത്തില്‍ സംവിധാനം ഉണ്ടാവണമെന്നും കാനം പറഞ്ഞു.
ജനാധിപത്യസംവിധാനത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മാധ്യമങ്ങള്‍. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കോടതികളും അഭിഭാഷകരും എന്തിനാണ് മാധ്യമസ്വാതന്ത്യം തടയുന്നതെന്നും അദ്ദേഹം ചോദിച്ചു. മനോജ് ജി കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എ. ജയശങ്കര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: