തൊടുപുഴ: ഒരിടവേളക്ക് ശേഷം നഗരത്തില്‍ പോലീസിന്റെ മൂക്കിന് താഴേ വീണ്ടും മോഷണ പരമ്പര. കഴിഞ്ഞ ദിവസം രാത്രിയാണ് തൊടുപുഴയിലെ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍, സമീപത്തെ കാര്‍ഷിക ലൈബ്രറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് മോഷണ ശ്രമം ആദ്യം അറിയുന്നത്. കമ്പ്യൂട്ടര്‍ ലാബിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും മോഷണം പോയിട്ടില്ല. അതേ സമയം സ്കൂളിന്റെ വരാന്തയില്‍ മലമൂത്രവിസര്‍ജനം നടത്തിയ ശേഷമാണ് കള്ളന് മടങ്ങിയത്. ഇതിന് സമീപത്തായി തന്നെ അമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ലൈബ്രറിയുടെ മുന്‍വാതില്‍ തുറന്നാണ് കള്ളന് അകത്ത് കയറിയിരിക്കുന്നത്. മേശയില്‍ സൂക്ഷി
ച്ചിരുന്ന 300 രൂപയാണ് ഇവിടെ നിന്നും പോയിരിക്കുന്നത്.
ഉള്ളിലായുള്ള മറ്റൊരു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. വശങ്ങളിലായിരുന്ന പുസ്തകള്‍ വലിച്ച് വാരിയിട്ട നിലയിലാണ്. പോലീസ് ഇരു സ്ഥലങ്ങളിലും പരിശോധന നടത്തി. സ്കൂളില്‍ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് സ്കൂളില്‍ മോഷണം നടക്കുന്നത്. 6 മണിക്കഴിഞ്ഞാല് ആളൊഴിഞ്ഞ മേഖലയായതിനാല്‍ ഇവിടെ മോഷണം ഉള്‍പ്പെടയുള്ളവ നടക്കാനുള്ള സാധ്യത എറെയാണെന്ന് നാട്ടുകാര്‍ പരാതി പറയുമ്പോഴും സുരക്ഷ ഒരുക്കാന്‍ പോലീസിനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: