ഹൊബാര്‍ട്ട്: മധ്യനിരക്കാരന് ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ (104) കരുത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ മുന്‍തൂക്കം. ഓസീസിനെ ആദ്യ ഇന്നിങ്സില്‍ 85നു പുറത്താക്കിയ ദക്ഷിണാഫ്രിക്ക 326 റണ്‍സെടുത്തു. 241 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ്, മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍.
ഡി കോക്കും ടെംബ ബാവുമയും (74) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ് നല്‍കിയത്. 143 പന്തില്‍ ഏഴു ഫോറുകളോടെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു ഡി കോക്ക്. ഓസീസിനായി ജോഷ് ഹെയ്സല്‍വുഡ് ആറു വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്ന്, ജോ മെന്നിക്ക് ഒരു വിക്കറ്റ്.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഓസീസിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ഓപ്പണര്‍ ജോ ബേണ്‍സിനെ നഷ്ടം. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും (45), ഉസ്മാന് ഖവാജയും (56 നോട്ടൗട്ട്) ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കി. വാര്‍ണര്‍ മടങ്ങിയത് തിരിച്ചടിയായി. നായകന് സ്റ്റീവന്‍ സ്മിത്താണ് (18) ഖവാജയ്ക്ക് തുണ. വീണ രണ്ടു വിക്കറ്റും കെയ്ല്‍ അബോട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: