കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാതെ അവരെ കൊള്ളയടിക്കുവാനുള്ള ശ്രമമാണ് മതേ തര സര്‍ക്കാര്‍ ചെയ്യു ന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്. ശബരിമല തീര്‍ത്ഥാടകരോടുള്ള അവ ഗണന ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം പറയുന്നതിനൊപ്പം ഹിന്ദുധര്മ്മസ്ഥാപനങ്ങളില് കടന്നുകയറി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതര മതങ്ങളുടെ ആരാധനാലയങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം പറയാനോ മുതിരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുക്ഷേത്രങ്ങളിലെ പണമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അടിയന്തരമായി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രത്യക്ഷസമരപരിപാടികളിലേക്ക് ഹിന്ദുസമൂഹം ഇറങ്ങിത്തിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് മുരളീധരന് അധ്യക്ഷതവഹിച്ചു. ഗോപിദാസ് കുളത്തൂമുഴി, കിളിമാനൂര്‍ സുരേഷ്, പി.ആര് ശിവരാജന്, മഹിളാഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അനിനാ ജനാര്ദ്ദനന്, കെ.ജി ശ്രീകാന്ത്, കെ.എസ്. നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: