ന്യൂദല്‍ഹി: അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് വീണ്ടും നാഷണല്‍ ഹെറള്ഡും നവജീവനും പുനഃപ്രസിദ്ധീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഉടന്‍ തന്നെ പ്രസിദ്ധീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നീലഭ് മിശ്രയുടെ പത്രാധിപത്യത്തിലാകും രണ്ട് പത്രങ്ങളും പുനഃപ്രസിദ്ധീകരണം തുടങ്ങുക.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ 1938ലാണ് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ജനപ്രീതി കുറഞ്ഞതോടെ 2008ല്‍ പത്രത്തിന് പൂട്ടുവീണു. അച്ചടി അവസാനിക്കുമ്പോള്‍ 90 കോടിയായിരുന്നു കമ്പനിയുടെ ബാധ്യത.
സോണിയയും രാഹുലും തിരിമറികള്‍ നടത്തിയെന്നാരോപിച്ച് 2012ല്‍ സുബ്രഹ്മണ്യന് സ്വാമി ദല്‍ഹിയിലെ ഒരു കോടതിയെ സമീപിച്ചു.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ തിരിമറി നടത്തി സ്വന്തമാക്കിയെന്നായിരുന്നു സ്വാമിയുടെ ആരോപണം. യങ് ഇന്ത്യന്‍ എന്ന അവരുടെ സ്വന്തം കമ്പനിയിലൂടെയാണ് ഇതിനെ വിഴുങ്ങിയതെന്നും സ്വാമി ആരോപിച്ചു.
ദല്‍ഹിയിലും ഉത്തര്പ്രദേശിലുമുളള കമ്പനിയുടെ വസ്തുക്കള്‍ അടക്കം നാഷണല്‍ ഹെറാള്‍ഡിന്റെയും ക്വാമി അവാസ് ന്യൂസ് പേപ്പറിന്റെയും പ്രസിദ്ധീകരണ അവകാശവും ഇരുവരും സ്വന്തമാക്കുകയും ചെയ്തു.
കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് പത്രം പുനഃപ്രസിദ്ധീകരിക്കുന്നതായുളള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 2010ല്‍ കമ്പനിയെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ സുമന് ദുബെയും സാം പിട്രോഡയും ചേര്‍ന്ന് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: