പനമരം: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ര്യാജ്യത്തിലെ പോരാളികളോട് സന്ധിയില്ലാ സമരം നടത്തി ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ച തലക്കല്‍ ചന്തുവിന്റ അനുസ്മരണവും പുഷ്പാര്‍ച്ചനയും ഇന്ന് പനമരത്ത് നടക്കും. ബ്രിട്ടീഷ് പോസ്റ്റുകള്‍ തകര്‍ത്ത് ബ്രിട്ടീഷ് സൈനികരെ വകവരുത്തിയ ചന്തുവിന് ചരിത്രത്തില്‍ വേണ്ടത്ര ഇടം കിട്ടിയില്ല.
അനുസ്മരണ സമ്മേളനം അഖില ഭാരതീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് എസ്.സേതുമാധവന് ഉദ്ഘാടനം ചെയ്യും. അഖിലഭാരതീയ വനവാസി കല്ല്യാണാശ്രമം ദേശീയ ഉപാധ്യക്ഷന്‍ കൃഷ്ണപ്രസാദ് സിംങ് മുഖ്യപ്രഭാഷണം നടത്തും. വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ പത്ത് മണിക്ക് ശോഭായാത്ര, പത്തരക്ക് പുഷ്പ്പാര്‍ച്ചന, 11 മണിക്ക് അനുസ്മരണ യോഗം എന്നിങ്ങനെയാണ് പരിപാടി. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ തലക്കല്‍ ചന്തുവിനെ പോലെ നാടിനു വേണ്ടി ജീവരക്തം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമേ ചരിത്രത്തില്‍ ഇടം നല്‍കിയിട്ടുള്ളൂ.
തലക്കല്‍ ചന്തുവിന് ചരിത്രത്തില്‍ ഇടം ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തലയ്ക്കല്‍ ചന്തു അനുസ്മരണ സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: