കൊല്‍ക്കത്ത: മാല്‍ഡയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുളള 18 ഗ്രാമങ്ങളടങ്ങിയ പ്രദേശത്ത് കൂടിയാണ് ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ ഒഴുകിയെത്തുന്നതെന്ന് റിപ്പോര്‍ട്ട്. സുതാര്യമായ അതിര്‍ത്തിയിലൂടെ 40 % കളളനോട്ടുകളും രാജ്യത്തേക്ക് എത്തുന്നത് ഇത് വഴിയാണ്.
വ്യാജനോട്ട് കടത്തല്‍ കേന്ദ്രമെന്ന ദുഷ്പേര് മാല്‍ഡയ്ക്ക് പണ്ടേയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാര്യങ്ങള്‍ കുറച്ച് കൂടി വഷളായിരിക്കുന്നു. മാല്‍ഡ ജില്ലയിലെ 172 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള അതിര്‍ത്തി വഴി ബംഗ്ലാദേശില്‍ നിന്ന് 55-60 ശതമാനം വ്യാജ നോട്ടുകളെത്തുന്നു. ഇത് ഇവിടെയുളള ഗ്രാമങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.
മൊഹബത്പൂര്‍, സസാന, ഗോപാല്‍നഗര്‍, ഖോരിബോന തുടങ്ങിയ ഗ്രാമങ്ങളിലെ കുടില്‍ വ്യവസായങ്ങളെയാണ് വ്യാജ കറന്‍സി നോട്ട് ലോബി ലക്ഷ്യമിട്ടിരിക്കുന്നത്.
വ്യാജ നോട്ടുകളുടെ സങ്കേതമായ ബംഗ്ലാദേശിലെ ചപായി നബാബ് ഗുഞ്ചിലും നേപ്പാളിലും നിന്ന് ഇവിടേക്ക് ഇവ എത്തിക്കാന്‍ ഏറെ സൗകര്യമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലേറെയും രാജസ്ഥാന്, പഞ്ചാബ്, ദല്‍ഹി, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരുമാണ്. ഇവര്‍ ഈ നോട്ടുകള്‍ അങ്ങോട്ട് കൊണ്ടുപോകുന്നു.
ഗ്രാമീണ സ്ത്രീകളും കുട്ടികളുമെല്ലാം ഈ അനധികൃത ഇടപാടുകളുടെ ഭാഗമാണ്. ദാരിദ്ര്യവും എളുപ്പം പണം സമ്പാദിക്കാനാകുമെന്നതും പലരെയും ഇതിന്റെ ഇടനിലക്കാരാക്കുന്നു. കൃഷിയിടങ്ങളിലെ ജോലിയും ബീഡി തെറുപ്പുമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം. പുരുഷന്മാര് വയലില്‍ പണിയെടുക്കുമ്പോള്‍ സ്ത്രീകള്‍ ബീഡി നിര്‍മിക്കുന്നു. ഇതിലൂടെ വളരെ തുച്ഛമായ വരുമാനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇത് കൊണ്ട് കുടുംബം മുന്നോട്ട് പോകാനാകാതെ വരുമ്പോഴാണ് പലരും അനധികൃത ധനസമ്പാദനത്തിന് മുതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: