പെരുമ്പാവൂര്‍: അതിദാരുണമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവിന് നഷ്ടപരിഹാര തുക കൈമാറിയ പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. പട്ടികജാതി- വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് നല്കി വരുന്ന നഷ്ട പരിഹാരം 8.5 ലക്ഷം രൂപ കഴിഞ്ഞ നാലിനാണ് പട്ടികജാതി വികസന വകുപ്പ് അധികൃതര്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി ജിഷയുടെ മാതാവിന് കൈമാറിയത്.
എന്നാല്‍ പട്ടികജാതി വിഭാഗത്തിന് അവകാശപ്പെട്ട തുക പാപ്പുവിനാണ് നല്‍കേണ്ടതെന്നാണ് പട്ടികജാതി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഉന്നയിക്കുന്നത്. പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുക മാതാവിന് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്ക് ഫണ്ട് നിഷേധിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ദളിത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്മാന് എം.എ.കൃഷ്ണന്‍കുട്ടി, കണ്‍വീനര്‍ കെ.വി.ശിവന്, എം.കെ.അംബേദ്കര്‍, ശിവന് കദളി, കെ.കെ.അപ്പു, വിത്സന്, എം.കെ.അയ്യപ്പന്, വിനയന്, ഇ.പി.മോഹനന്, കെ.എം.ജോഷി, ജയന് കീഴില്ലം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: