കൊല്ലം: സര്‍വ്വശിക്ഷാ അഭിയാന് നടത്തുന്ന നിയമനവും വിവാദത്തില്‍. സ്കൂളുകളിലെ ഡ്രോയിംഗ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, തയ്യല്‍ എന്നീ വിഷയങ്ങളിലേക്ക് താത്കാലികമായി നടത്തുന്ന നിയമനമാണ് വിവാദമായിരിക്കുന്നത്.
നിയമനം വേണമെങ്കില്‍ സിപിഎം ജില്ലാ സെക്രട്ടറി ബാലഗോപാലിന്റെ കത്ത് വേണമെന്നതാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. പ്രതിമാസം 15000 രൂപ മുതല്‍ 30000 രൂപ വരെ ശമ്പളമുള്ള ജോലിയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കത്തുമായി വരുന്നവര്‍ക്ക് മാത്രം നല്‍കുന്നത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് അഭിമുഖം നടത്തി നിയമനം ഉറപ്പുവരുത്തിയ ഭൂരിഭാഗം പേരും സിപിഎം ജില്ലാ സെക്രട്ടറി ബാലഗോപാലിന്റെ കത്തുമായി വന്നവരാണെന്ന വെളിപ്പെടത്തലുമായി മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലയില്‍ അറുപതോളം ഒഴുവുകളാണ് ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനി തയ്യല്‍, ഡ്രോയിംഗ് വിഷയങ്ങളിലെ ഇന്റര്‍വ്യൂ കൂടി ബാക്കിയുണ്ട്. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖത്തിന് വിളിച്ചിരിക്കുന്നതെങ്കിലും നിയമനം സിപിഎം ഘടകത്തിന്റെ നിര്‍ദ്ദേശാനുസരണമാണ്. അഞ്ഞൂറ് ഉദ്യോഗാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ ഇന്റര്‍വ്യൂവിന് എത്തിയത്. മതിയായ യോഗ്യതയുള്ളവരെ തഴഞ്ഞാണ് നിയമനം നടന്നിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബശ്രീ നടത്തിയ അഭിമുഖവും വിവാദമായിരുന്നു. നിര്‍ദ്ദേശമില്ലാതെ അധിക തസ്തിക സൃഷ്ടിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള നീക്കം യുവമോര്‍ച്ചയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: