തൃശൂര്‍: സാഹിത്യ അക്കാദമി അദ്ധ്യക്ഷപദവിയും പുകസ പ്രസിഡണ്ട് സ്ഥാനവും ഒരാള്‍ വഹിക്കുന്നത് കേരളത്തിലെ സാഹിത്യ സമൂഹത്തോടുള്ള അവഹേളനമാണെന്ന് തപസ്യ കുറ്റപ്പെടുത്തി.
പുരോഗമനകലാസാഹിത്യസംഘത്തില്‍ എഴുത്തുകാര്‍ കുറ്റിയറ്റുപോയോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും ഒരാളാകുന്നതുപോലെയാണ് സാഹിത്യഅക്കാദമിയില്‍ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. പുകസയുടെ അദ്ധ്യക്ഷപദവിയില്‍ തുടരാനാണ് വൈശാഖന്റെ തീരുമാനമെങ്കില്‍ അദ്ദേഹം സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഒഴിയാനുള്ള മാന്യത കാണിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.
സാഹിത്യ അക്കാദമിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ സാംസ്കാരിക ലോകത്തുനിന്ന് വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: