ന്യൂദല്‍ഹി: കള്ളപ്പണം തടയുന്നതിന് നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ രാജ്യത്തെ ജൂവലറികളിലെ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍.
കള്ളപ്പണമുപയോഗിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുള്‍പ്പെടെ ആദായനികുതി വകുപ്പ് പരിശോധനയും നടത്തി.
കഴിഞ്ഞ ആഴ്ചയിലേക്കാള്‍ വന്‍ വര്‍ദ്ധനവിലാണ് പലയിടങ്ങളിലും സ്വര്‍ണം വിറ്റഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. ജൂവലറികള്‍ ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡിറക്ട് ടാക്സ് ചെയര്മാന് സുശീല്‍ ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: