ന്യൂദല്‍ഹി: ജനദ്രോഹമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും നോട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ 82 ശതമാനം ജനങ്ങളും പിന്തുണക്കുന്നതായി സര്‍വ്വെ. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ആപ്പ് ഇന്‍ഷോര്‍ട്സും അഭിപ്രായ സര്‍വ്വെ നടത്തുന്ന ഇപ്സോസും സംയുക്തമായാണ് സര്‍വ്വെ നടത്തിയത്.
84 ശതമാനം ജനങ്ങള്‍ കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നതായി വിശ്വസിക്കുന്നു. എന്നാല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന പണം രണ്ടായിരമായി പരിമിതപ്പെടുത്തിയ നടപടി 52 ശതമാനം എതിര്‍ക്കുന്നു.
ഈ മാസം എട്ടിനും ഒന്‍പതിനുമാണ് സര്‍വ്വെ നടന്നത്. ദല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങി പത്ത് പ്രധാന നഗരങ്ങളിലായി അഞ്ച് ലക്ഷം പേരുടെ പ്രതികരണം ശേഖരിച്ചു. 80 ശതമാനവും 35 വയസസിന് താഴെയുള്ളവരാണ്. നഗരങ്ങളിലും യുവാക്കളിലും കള്ളപ്പണത്തിനെതിരായ സര്‍ക്കാര്‍ നടപടിക്ക് പിന്തുണയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇപ്സോസ് സിഇഒ അമിത് അദാര്‍ക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: