ന്യൂദല്‍ഹി: കരുണ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥികളായ 31 പേരുടെ പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മറ്റി നടപടിക്ക് നിയമസാധുതയുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കുമെന്ന് അറിയിച്ചു.
ഇടക്കാല ഉത്തവിന്റെ പേരില്‍ സീറ്റുകളില്‍ ഭാവിയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. ജയിംസ് കമ്മറ്റി നടപടിക്കെതിരായ മാനേജ്മെന്റ് ഹര്‍ജിയില്‍ അടുത്തമാസം 7ന് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.
പ്രവേശനത്തില്‍ ഗുരുതര ക്രമക്കേടുകളാണ് നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാരുമായി കരാറിലേര്പ്പെടാത്തതിന്റെ പ്രതികാരമാണ് സംസ്ഥാനത്തിനെന്ന് മാനേജ്മെന്റ് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: