ന്യൂദല്‍ഹി: അടുത്ത പതിനഞ്ച് ദിവസത്തേക്ക് നഗര പ്രദേശങ്ങളിലെ ശുചിമുറികളുടെ ഓഡിറ്റ് നടത്തി അവ പ്രവര്ത്തനക്ഷമമാണെ് ഉറപ്പു വരുത്താന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും നഗരസഭകളോടും ആവശ്യപ്പെട്ടു. ഇന്നാരംഭിക്കുന്ന സ്വച്ഛതാ പക്വാഡയ്ക്ക് കീഴിലാണ് ഓഡിറ്റ്. വ്യക്തിഗത ഭവന ശുചിമുറികളും, കമ്മ്യൂണിറ്റി ശുചിമുറികളും ഫലപ്രദമായി ഓഡിറ്റിന് വിധേയമാക്കുന്നതിന് സമൂഹ പ്രതിനിധികളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും മന്ത്രാലയ നിര്‍ദ്ദേശമുണ്ട്.
വ്യക്തിഗത ഭവന ശുചിമുറികളുടെ നിര്‍മ്മാണത്തിന് ഗുണഭോക്താക്കള്‍ക്ക് മുടങ്ങികിടക്കുന്ന പണമെത്തിക്കുന്നതിന് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ദേശീയ തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഉപയോഗക്ഷമമായ ശുചിമുറി കണ്ടെത്തുന്നതിന് ഗൂഗിള്‍ ടോയ്ലറ്റ് ലൊക്കേറ്റര്‍ മന്ത്രാലയം ഉടന്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: