ന്യൂദല്‍ഹി: വിഘടനവാദികളുടെ ഭീഷണി തള്ളി കശ്മീരില്‍ 95 ശതമാനം പ്ലസ് ടു വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. പത്താം ക്ലാസ് പരീക്ഷയും ഇന്നലെ ആരംഭിച്ചു.
ആയിരം കേന്ദ്രങ്ങളിലായി ഡിസംബര്‍ മൂന്ന് വരെയാണ് പരീക്ഷകള്‍. വിഘടനവാദികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് നാല് മാസത്തിലേറെയായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. താലിബാന് മാതൃകയില്‍ മുപ്പത്തിയഞ്ചിലേറെ സ്കൂളുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സ്കൂള്‍ തുറക്കാനോ പരീക്ഷ നടത്താനോ പാടില്ലെന്നാണ് വിഘടനവാദികളുടെ ഭീഷണി.
ക്ലാസ്സുകള്‍ തടസ്സപ്പെട്ടതിനാല്‍ പാഠഭാഗങ്ങള്‍ പകുതിയായി കുറച്ചാണ് പരീക്ഷ നടത്തിയത്.
സഹപാഠികളില്‍ എല്ലാവരും പരീക്ഷയെഴുതാനെത്തിയെന്നും ചോദ്യപേപ്പര്‍ വിഷമമായിരുന്നില്ലെന്നും റിഗാല് ചൗക്കിലെ മൗലാനാ ആസാദ് വനിതാ കോളേജില്‍ പരീക്ഷയെഴുതിയ സയീഫ സയീദ് പറഞ്ഞു.
വിഘടനവാദികളുടെ ഭീഷണിയുണ്ടായതിനാല്‍ പേടിയുണ്ടായിരുന്നെങ്കിലും കര്‍ശന സുരക്ഷ ഒരുക്കിയത് ആശങ്കയകറ്റിയെന്ന് അഛന് സയീദ് വ്യക്തമാക്കി. സമാധാനപരമായാണ് പരീക്ഷകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: