അമ്പലപ്പുഴ: ഐആര്‍ഇ മണലെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് എന്തായിരിക്കുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിലടിഞ്ഞുകൂടിയ മണല്‍ ഡ്രഡ്ജ് ചെയ്ത് തുറമുഖ പരിസരത്തു തന്നെ ഇട്ടിരിക്കുന്നു. ഇത് ധാതുമണലായി വേര്‍തിരിക്കാനുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ ഐആര്ഇക്കാണ് നല്‍കിയത്. മൂന്നുവര്‍ഷത്തിനിടെ കരിമണല്‍ വിറ്റ് ഏഴുകോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലഭിച്ചിട്ടും ഹാര്‍ബര്‍ വികസനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ മണലെടുപ്പു തടഞ്ഞത്. ഇതിനെതിരെ കരാറുകാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഐആര്ഇക്കു വേണ്ടി മണലെടുക്കുന്ന കരാറുകാരന് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധിയാണുണ്ടായത്. വിധി ഈ മാസം 16 ന് മുന്‍പ് നടത്താനായിരുന്നു കോടതി വിധി. ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ വന്‍ പോലീസ് സന്നാഹം എത്തിയെങ്കിലും മത്സ്യതൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം മൂലം പോലീസിന് പിന്തിരിയേണ്ടിവന്നു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതിരുന്ന സാഹചര്യം തഹസീര്‍ ദാറും, പോലീസും കോടതിയെ ബോധിപ്പിക്കും. ഇനിയും കരാറുകാരന് അനുകൂലമായ വിധി ഉണ്ടായാലും ഹാര്‍ബറില്‍ നിന്ന് ഒരു തരിമണലു പോലും എടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംഘടനകളും മത്സ്യതൊഴിലാളികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: