ചെങ്ങന്നൂര്‍: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ ദേവസ്വം ബോര്‍ഡ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് ഇളന്തോടത്ത് ഗീതാമൃതത്തില് ഇ.ജി. രാഹുല്‍(19), കൊല്ലം കുനത്തൂര്‍ ശൂരനാട് പതാരം സായികൃപ ഇരടച്ചിറ നടുവില്‍ എസ്.ബി. അനന്തു(19) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സച്ചിന്(19), അനന്ദു(19) എന്നിവര്‍ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെങ്ങന്നൂര്‍ തിരുവല്ല താലൂക്കുകളെ ബന്ധിപ്പിക്കുന്ന പമ്പാനദിക്ക് കുറുകെയുള്ള ഇരമല്ലിക്കര കീഴ്ച്ചരിവാല് കടവ് പാലത്തിന് താഴെയാണ് അപകടം ഉണ്ടായത്.
രാവിലെ കോളേജിലെത്തിയ ഇവര്‍ ഉച്ചയോടെ പാലത്തിന് താഴെയുള്ള കടവില്‍ കുളിക്കുന്നതിനിടെ രാഹുലും അനന്തുവും ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സത്യനും അനന്തുവും കരയോട് ചേര്‍ന്നായതിനാല്‍ ഇവര്‍ അപകടത്തില്‍പ്പെട്ടില്ല.
ഒഴുക്കില്‍പ്പെട്ടവരെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ബഹളംവച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. അപ്പോഴേക്കും ഒഴുക്കില്‍പ്പെട്ട രാഹുലും അനന്തുവും നദിയില്‍ മുങ്ങിത്താണിരുന്നു. മണല്‍വാരല്‍ മൂലം രൂപപ്പെട്ട വലിയ കുഴികളാണ് അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
നാട്ടുകാരും മണല്‍ വാരല്‍ തൊഴിലാളികളും തെരച്ചിലിന് ഒപ്പം കൂടി. നിരവധി വള്ളങ്ങളിലും സ്പീഡ് ബോട്ടിലും തെരച്ചലില്‍ നടത്തിയതിനെ തുടര്‍ന്ന് മൂന്നുമണിയോടെ അനന്തുവിന്റെ മൃതദേഹം കടവിന് ദുരെ മാറിയുള്ള മുളം കൂട്ടത്തില്‍ നിന്നും കണ്ടത്തി. നാലുമണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രണ്ടുപേര്‍ക്കും നീന്തല്വശമില്ലായിരുന്നു. മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. സതേണ്റെയില്വേ എറണാകുളം മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് രാഹുല്‍. സഹോദരന്: ഇ.ജി. ഗോകുല്‍. പരേതനായ ബിനുകുമാറിന്റെയും പ്രീതയുടെയും മകനാണ് അനന്തു. സഹോദരി: ദേവിപ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: