ഏറ്റുമാനൂര്‍: എസ്എഫ്ഐ അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍ ഗവ: ഐടിഐ, ഏറ്റുമാനൂരപ്പന് കോളേജ് എന്നിടങ്ങളിലെ എബിവിപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമാനൂര്‍ ഗവ: ഐറ്റിഐ ഇലക്ഷനോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം അഴിച്ചുവിടുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ജില്ലയിലേ വിവിധ ക്യാംപസുകളില്‍ പോലീസിന്റെ മൗനാനുവാദത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കു നേരേ അക്രമം അഴിച്ചു വിടുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞയാഴ്ച്ച ഏറ്റുമാനൂര്‍ ഐടിഐയില്‍ ഇലക്ഷന് റിസല്‍റ്റിനായി കാത്തിരുന്ന എബിവിപി യൂണിറ്റ് സെക്രട്ടറി സച്ചിന് ഉള്പ്പടെയുള്ളവരേ പുറത്തുനിന്നുള്ള എസ്എഫ്ഐ നേതാവ് ഉള്‍പ്പടെയുള്ളവര്‍ പോലീസിന്റെ അകമ്പടിയോടുകൂടി മര്‍ദ്ദിക്കുകയും സച്ചിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുള്ള ദിവസം എബിവിപി എറ്റുമാനൂര്‍ നഗര്‍സമിതി അംഗം അക്ഷയിനേ ഉള്‍പ്പടെയുള്ളവരേയും അക്രമിച്ച് തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു,അന്നുതന്നേ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പരിസരത്തു വച്ച് എബിവിപി പ്രവര്‍ത്തകനേ അക്രമിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് എതിരേ ഏകപക്ഷീയമായ അക്രമങ്ങളുണ്ടായിട്ടും പോലീസ് നിഷ്ക്രിയരായി അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെസി പറഞ്ഞു.
എബിവിപി പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അക്രമം അവസാനിപ്പിച്ചില്ലങ്കില്‍ എസ്എഫ്ഐക്ക് ശക്തമായ മറുപടി നല്‍കുമെന്ന് എബിവിപി ജില്ലാസമിതി അറിയിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരേ ദേശീയനിര്‍വ്വാഹക സമിതി അംഗം ശരത് ശിവന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: