ന്യൂദല്‍ഹി: ഭീകരത പ്രചരിപ്പിക്കുന്ന മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) അഞ്ച് വര്‍ഷത്തെ വിലക്ക്. ഭീകര വിരുദ്ധ നിയമം (യുഎപിഎ) ചുമത്തിയാണ് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സക്കീറിനും മറ്റ് ഐആര്‍എഫ് ഭാരവാഹികള്‍ക്കുമെതിരെ കേസുണ്ട്. സക്കീറിന്റെ പ്രസംഗങ്ങള്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളിലുള്‍പ്പെടെ ഇയാളുടെ പീസ് ടിവി നിരോധിച്ചിരുന്നു. നടപടി ഭയന്ന് വിദേശത്താണ് സക്കീര്‍. ധാക്ക ഭീകരാക്രമണത്തിന് സക്കീറിന്റെ പ്രസംഗങ്ങളാണ് പ്രചോദനമായതെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിലെ മുംബൈയിലും സിന്ധുദുര്‍ഗിലും രണ്ടും കേരളത്തില്‍ ഒരു കേസുമാണ് സക്കീറിനും മറ്റ് ഭാരവാഹികള്‍ക്കുമെതിരെ ഉള്ളത്. അന്താരാഷ്ട്ര ഭീകരന് ബിന്‍ലാദനെ പ്രകീര്‍ത്തിക്കുന്നതും ഹിന്ദുക്കളെ വാളുപയോഗിച്ച് മതപരിവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്യുന്നതുമായ പ്രസംഗങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: