പനമരം: തലക്കര ചന്തുവിനെ പോലുള്ള ധീര ദേശാഭിമാനികള്‍ ചോര ചിന്തി നേടിയ സ്വാതന്ത്ര്യത്തെ മനപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്ന് അഖില ഭാരതീയ കര്‍മ്മ ജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന് പറഞ്ഞു.
സ്വാതന്ത്ര്യശേഷം ഇന്ത്യ ഭരിച്ച പലരും, ഒരു തുള്ളി ചോര ചിന്താതെ, അഹിംസപരമായി നേടിയ സ്വാതന്ത്ര്യം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഇത്. വൈദേശിക ശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ധീര ദേശാഭിമാനി തലക്കര ചന്തുവിന്റെ ഇരുനൂറ്റി പന്ത്രണ്ടാം അനുസ്മരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ജയിച്ച് വന്ന ശൂരന്മാരായ പല ബ്രിട്ടീഷ് പട്ടാളക്കാരെയും വയനാടിന്റെ മണ്ണില്‍ മുട്ടുകുത്തിച്ച ദീരദേശാഭിമാനികളുടെ ചരിത്രം തലമുറക്ക് പകര്‍ന്ന് നല്കാന് അധികാരമോഹികളായ ഇന്ത്യയിലെ ഭരണാധികാരികള്‍ക്കായില്ല. കുട്ടികളായി ഇരിക്കുമ്പോള്‍ തന്നെ മനസില്‍ വളര്ത്തിയെടുക്കണ്ടതാണ് ദേശസ്നേഹവും ദേശബോധവും.
ഭാരതീയരുടെ ബുദ്ധിശക്തിയും ശൂരത്വവും പണത്തിനു വേണ്ടി ആരുടെ മുമ്പിലും അടിയറ വെക്കരുത്. പരാതി ഉയര്ത്തുന്നവരാകരാകാതെ പരിഹാരം കാണുന്നവരായ് നന്മുടെ യുവജനത മാറണമെന്നും അദ്ദേഹം പറഞ്ഞു. എടച്ചേന തറവാട്ടിലെ പിന്തലമുറക്കാരനായ സി.എ കുഞ്ഞിരാമനെയും അനുസ്മരിച്ച ചടങ്ങില്‍ കെ.ടി സുകുമാരന്‍, പള്ളിയറ രാമന് എം.എം. ദാമോദരന്‍ കെ.കെ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: