കോട്ടയം: മുത്തൂറ്റ് മാനേജ്മെന്റും തൊഴിലാളികളും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ച അലസി.
അഞ്ചേമുക്കാല്‍ മണിക്കൂറായിരുന്നു ചര്‍ച്ച. തൊഴിലാളികള്‍ക്ക് ശിക്ഷയായി നല്കിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു യൂണിയന്റെ പ്രധാന ആവശ്യം. കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയവരെ വേണമെങ്കില്‍ തിരിച്ചുകൊണ്ടുവരാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.
പക്ഷെ, കേരളത്തിനകത്ത് നടപ്പാക്കിയ സ്ഥലംമാറ്റങ്ങള്‍ പുനഃപരിശോധിക്കില്ല. ഇത് തൊഴിലാളികള്‍ക്ക് സ്വീകാര്യമായില്ല. തൊഴിലാളികള്‍ക്ക് എതിരെ നല്കിയ പോലീസ് കേസുകള്‍ പിന്‍വലിക്കില്ലെന്ന് മാനേജ്മെന്റ് വാശിപിടിച്ചു.
ഈ സാഹചര്യത്തില്‍ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ സിഐടിയു തീരുമാനിച്ചു. മാനേജ്മെന്റ് അങ്ങോട്ടാവശ്യപ്പെട്ടിട്ടായിരുന്നു ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: