ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മെസിക്കും കുടുംബത്തിനുമെതിരെ സ്പാനിഷ് നികുതി വകുപ്പ് നടപടിയെടുത്തപ്പോള്‍ ക്ലബ് വേണ്ടവിധത്തില്‍ പിന്തുണച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതാണ് തീരുമാനത്തിനു പിന്നിലെന്ന് സ്പാനിഷ് പത്രം മാഴ്സ പറയുന്നു. ഇതേക്കുറിച്ച് മെസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2018 ജൂണ്‍ 30 വരെ മെസിക്ക് ബാഴ്സലോണയുമായി കരാറുണ്ട്. പൂര്‍ത്തിയാകും മുന്‍പ് റദ്ദാക്കിയാല്‍ 1,800 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞതായും പത്രം പറയുന്നു. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനു ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ എല്ലാവരുമായി ആലോചിച്ചാണ് തീരുമാനമെന്നും വാര്‍ത്തയിലുണ്ട്. നികുതിവെട്ടിപ്പ് കേസില്‍ മെസിക്കും പിതാവിനും 21 മാസം തടവുശിക്ഷയ്ക്ക് ബാഴ്സലോണ കോടതി വിധിച്ചിരുന്നു.
പതിമൂന്നാം വയസില്‍ ബാഴ്സയിലെത്തിയ മെസി 2004-05 സീസണിലാണ് സീനിയര്‍ ടീമിനായി ആദ്യം ബൂട്ടണിഞ്ഞത്. ക്ലബ്ബിനായി 357 കളികളില്‍ 320 ഗോള്‍. എട്ട് ലാ ലിഗ, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ടീമിനൊപ്പം നേടി. അഞ്ച് തവണ ഫിഫ ബാലന്‍ദ്യോര്‍ പുരസ്കാരവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: