കുന്നത്തൂര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ച ബസ് സ്റ്റാന്റ് പ്രവര്‍ത്തനം പ്രഹസനമായി. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയായി മാറി. ഭരണിക്കാവ് ടൗണില്‍ ഒരു മിനിട്ടില്‍ കൂടുതല്‍ ബസ് നിര്‍ത്തിയിടാന്‍ കഴിയില്ലെന്ന് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ സമയം അനുസരിച്ച് ഭരണിക്കാവിലെത്തി യാത്രക്കാരെ കയറ്റിയതിന് ശേഷം പോകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ബസ് ലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുകയായിരുന്നു. പോലീസും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും സ്വകാര്യബസും കെഎസ്ആര്‍ടിസിയും സ്റ്റാന്റ് വഴി കയറ്റിവിട്ടെങ്കിലും ബസുകള്‍ ഒന്നും തന്നെ സ്റ്റാന്റില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ കൂട്ടാക്കിയില്ല.
പഴയ പടി തന്നെ ടൗണിലെത്തി അഞ്ചും ആറും മിനിട്ട് ഗതാഗത തടസം സൃഷ്ടിച്ച് യാത്രക്കാരെ കയറ്റുകയായിരുന്നു. വീണ്ടും പഴയ ഗതി തന്നെയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: