പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് പത്തനാപുരം ഗ്രാമപഞ്ചായത്ത് ഒരുക്കിയി ഇടത്താവളത്തില്‍ വരുന്ന വര്‍ഷം മുതല്‍ ദേവസ്വംബോര്‍ഡിന്റെ സഹായം കൂടി എത്തിക്കാന്‍ വേണ്ട നടപടി എടുക്കാമെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് കല്ലുംകടവില്‍ ആരംഭിച്ച ഇടത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ്മുഹമ്മദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജെ. നിഷ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം എ.ബി.അന്‍സാര്‍, റിയാസ് മുഹമ്മദ്, സ്റ്റാന്റിംഗ് കിമ്മിറ്റി ചെയര്മാന്മാരായ രാജേന്ദ്രന് നായര്‍, നെസീമ ഷാജഹാന്, ഷെരീഫ്, ഹുസൈന്, സൈനുലാബുദ്ദീന്‍, മണി, അനില്‍കുമാര്‍, രത്നമ്മ, രാജു, നെജുമും നിഷ എന്നിവര്‍ സംസാരിച്ചു .കല്ലുംകടവിലെ സാംസ്കാരിക നിലയത്തിന്റെ കെട്ടിടത്തിലാണ് താവളം പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് കുളിമുറി, കക്കൂസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കല്ലുംകടവ് തോട്ടിനോട് ചേര്‍ന്നാണ് ഇടത്താവളം എന്നതിനാല്‍ കുളിക്കാനും, വസ്ത്രം കഴുകാനുംതോടിനെ ആശ്രയിക്കാം. തമിഴ്നാട്ടില്‍ നിന്ന് ശബരിമലയില്‍ പോകുന്ന ‘ക്തരില് അറുപത് ശതമാനവും പത്തനാപുരം വഴിയാണ് പോകുന്നത്. പത്തനാപുരം കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ മാത്രമാണ് ഇടത്താവളം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: