അമ്പലപ്പുഴ: പ്രാദേശിക തൊഴിലാളികള്‍ക്ക് സിഐറ്റിയു ഭീഷണി. കഞ്ഞിപ്പാടത്ത് കാട്ടുകോണം പട്ടത്താനം പാടത്തെ നെല്ല് അളക്കാന്‍ മില്ലുടമകള്‍ തയാറാകുന്നില്ല. കഴിഞ്ഞ ഇരുപത്തിരണ്ട് ദിവസം മുന്‍മ്പ് കൊയ്ത് കൂട്ടിയനെല്ലാണ് ഇത് മൂലം വഴിയില്‍ കിടക്കുന്നത്.
കഞ്ഞിപ്പാടം വട്ടപ്പായിത്തറ റോഡിന്റെ ഭാഗത്തെ നെല്ല് ചുമക്കുവാന്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനു സിഐറ്റിയു നേതാക്കളുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഭാഗത്തെ നെല്ല് ചുമക്കാന്‍ ഇവര്‍ എത്തിയപ്പോള്‍ സിഐറ്റിയുക്കാര്‍ തടഞ്ഞതോടെ കര്‍ഷകര്‍ കൊയ്തുകൂട്ടിയ നെല്ല് വഴിയില്‍ ഉപേക്ഷിച്ച് മില്ലുടമകള്‍ മടങ്ങുകയായിരുന്നു.
ഇരുനൂറ്റി അന്‍പത് ഏക്കര്‍ ഉള്ള പാടത്ത് മറ്റ് സ്ഥലത്തെ നെല്ല് കയറ്റിപ്പോയിട്ടും തര്‍ക്ക സ്ഥലത്തെ അന്‍പത് ലോഡ് നെല്ല് വഴിയില്‍ ഇപ്പോഴും കിടക്കുകയാണ്. കര്‍ഷകരെ ഒറ്റപ്പെടുത്തിയ സിഐടിയു നയത്തിനെതിരെ ഇന്ന് ലേബര്‍ ഓഫീസില്‍ പരാതിനല്‍കുമെന്ന് പാടശേഖര കമ്മിറ്റി പ്രസിഡന്റ് സി. പ്രദീപ്, സെക്രട്ടറി സുമേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: