തുറവൂര്‍: കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉപജാപക സംഘങ്ങള്‍ പെരുകുന്നു, കര്‍ഷകര്‍ പെരുവഴിയില്‍. ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായും പരാതി. പ്രാദേശിക രാഷ്ട്രിയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ കാരണം പദ്ധതി ആനുകൂല്യങ്ങള്‍ അര്ഹരിലേക്കെന്നുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് തലത്തിലുളള കൃഷി വികസന സമിതിയിലെ ചില അംഗങ്ങളും വകുപ്പിലെ ചില ജീവനക്കാരും ഇത്തരം സംഘത്തിന്റെ കണ്ണികളായി മാറുന്നതായാണ് വിവരം. കൃഷിയുമായി ബന്ധമില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി ഇവരില്‍ നിന്ന് വിഹിതം കൈപ്പറ്റുന്നതായും പരാതിയുണ്ട്. ഇത്തരക്കാരുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ കര്‍ഷകരെ മേഖലയില്‍ നിന്ന് അകറ്റുന്നതായാണ് വിമര്‍ശനം. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ഇഷ്ടക്കാരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലത്തുന്നതായും പരാതിയുണ്ട്. ഇവരുടെ ഭീഷണിമൂലം കാര്‍ഷിക മേഖലയെ ഉപജീവനമാക്കിയവര്‍ക്ക് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവരെ ഇത്തരം സംഘത്തില്‍ പെട്ടവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുടുംബ ശ്രീ, ആശ, സിഡിഎസ് പ്രവര്‍ത്തകരില്‍ ചിലരും ഇതില്‍ പങ്കാളികളാകുന്നതായും വിമര്‍ശനമുണ്ട്. കൃഷിഭവനുകള്‍ മുഖേന ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ കൃഷി അസിസ്റ്റന്റ് സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് ചട്ടം. രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പരിശോധനകള്‍ യഥാസമയം നടത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: