ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കും. ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. അമൃത്സറില് ഡിസംബര്‍ ആദ്യവാരമാണ് സമ്മേളനം.
വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പാക്ക് ഉന്നത ഉദ്യോഗസ്ഥനാണ് അസീസ്. പാക്കിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ നയം അതല്ലെന്നും ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുമെന്നും അസീസ് വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിനുശേഷവും ഇതാദ്യമായാണ് ഒരു പാക്ക് ഉന്നത ഉദ്യോഗസ്ഥന് ഇന്ത്യ സന്ദര്‍ശിക്കുന്നത്.ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ചര്‍ച്ച നിശ്ചയിച്ചിട്ടില്ലെന്ന് അസീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: