ന്യൂദല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്റെ സൈനികാഭ്യാസം. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹവാല്‍പൂരിലാണ് സൈനികാഭ്യാസം നടന്നത്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും കരസേനാ മേധാവി റാഹേല്‍ ഷരീഫും പങ്കെടുത്തു. അതിര്‍ത്തിക്കു സമീപം നടത്തിയ അഭ്യാസ പരിപാടികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പാക്ക് കരസേനയും വ്യോമസേനയുമാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. ഹെലികോപ്ടറുകളും കരസേനയുടെ പ്രത്യേക കമാണ്ടോ വിഭാഗങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ പാക്ക് സൈന്യം സജ്ജമാണെന്ന് കാണിക്കുന്നതിനാണ് സൈനികാഭ്യാസം സംഘടിപ്പിച്ചതെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍.
അതിര്‍ത്തി വെടിവെയ്പ്പില്‍ 7 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അതിര്‍ത്തി പ്രദേശത്ത് ഇത്തരം പരിപാടി സംഘടിപ്പിച്ചത് തന്നെ ഇതാവാം കാരണം എന്നും സൈന്യം കരുതുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തി മേഖലയിലുടനീളം അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: