തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി അടയന്തിരമായി പരിഹരിക്കണമെന്ന് സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കരുണാകരന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് റിസര്‍വ്വ് ബാങ്ക് ലൈസന്‍സുള്ള സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിയില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തണം. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി റിസര്‍വ്വ് ബാങ്കിനെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സഹകരണ മേഖലയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് സഹകരണ വകുപ്പ് ശ്രമിക്കുന്നത്. കള്ളപ്പണം കുമിഞ്ഞ് കൂടിയിട്ടുള്ള ബാങ്കുകളെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അല്ലാതെ എല്ലാ സഹകരണ സംഘങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുന്നത് ശരിയല്ല. നിയമം അനുസരിച്ച് വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ എല്ലാ പൗരന്മാര്ക്കും ബാധ്യതയുണ്ട്. നിഷേപങ്ങളുടടെ വിവരം നല്കാന് സംഘങ്ങള്‍ തയ്യാറാകണം. സാമ്പത്തിക മേഖലയെ സുതാര്യമാക്കുന്നതില്‍ നിന്ന് സഹകരണ സംഘങ്ങള്‍ പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും അഡ്വ. കരുണാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: