1 ഒരാഴ്ച
ഇന്ത്യയുടെ വികസനക്കുതിപ്പ് കുറ്റമറ്റതാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം എല്ലാവരേയും ഞെട്ടിച്ചു. 1000 രൂപ, 500 രൂപ എന്നീ കറന്‍സികള്‍ റദ്ദാക്കുന്ന തീരുമാനം ജനങ്ങളെ അറിയിച്ചു. തുടര്‍ന്ന് നടന്നത് ചരിത്രം. നികുതി നല്‍കാതെ കൈവശം വച്ചിരുന്ന രൂപ ബാങ്കുകളിലേക്ക് ഒഴുകി. ഒരാഴ്ചകൊണ്ട് അഞ്ച് ലക്ഷംകോടി രൂപ.
2 സാമ്പത്തിക രംഗത്ത് ശുദ്ധീകരണം
ഏഴ് ദിവസംകൊണ്ട് ബാങ്കുകളില്‍ നിക്ഷേപിച്ച തുക അഞ്ച് ലക്ഷം കോടി. സര്‍ക്കുലേഷനിലുള്ള കള്ളപ്പണം 15-16 ലക്ഷം കോടി. ഇതില്‍ 11 ലക്ഷം കോടി പുറത്തുവരുമെന്ന് കരുതപ്പെടുന്നു.
3 നട്ടെല്ലൊടിഞ്ഞ് ഭീകരവാദം
ഭീകരവാദികള്‍ മുട്ടുകുത്തുന്നു. ഭീകരവാദികളെ ആയുധംകൊണ്ട് നേരിടേണ്ട ആവശ്യമില്ലെന്ന് വ്യക്തമായി. അവരെ സഹായിക്കുന്നവരുടെ സാമ്പത്തിക ശക്തി തകര്‍ക്കുകയാണ് വേണ്ടത്. 1000, 500 നോട്ടുകളുടെ കള്ളനോട്ടുകള്‍ വ്യാജമായി ഉപയോഗിച്ചാണ് കശ്മീരിലെ ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ സാമ്പത്തികേ ശക്തി തകര്‍ക്കുന്നതിലൂടെ ഭീകരസംഘടനകള്‍ അവസാനിക്കുകയാണ്. ഒരു തുള്ളി രക്തം ചൊരിയാതെയാണിത് സാധിക്കുന്നത്.
4 അഴിമതി ഇനി ഇല്ല
അഴിമതിയുടെ പ്രധാന ഇടപാടുകള്‍ 1000, 500 രൂപയായിരുന്നു. ഇനി അത്തരത്തില്‍ കണക്കില്ലാതെ സമ്പാദിച്ച തുകക്ക് കടലാസിന്റെ വിലപോലുമില്ല. അതോടൊപ്പം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുക്കാനും അവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചാല്‍ അഴിമതി വലിയൊരളവുവരെ ഇല്ലാതാകും.
5 വിലക്കയറ്റം ഇല്ലാതാകുന്നു
അവശ്യവസ്തുക്കളുടെ വില, പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സാധാരണക്കാരന്റെ വരുമാനത്തില്‍ മാന്യമായി ജീവിക്കാന്‍ സാധിക്കുന്ന നില കൈവന്നു. ചെറുകിട ജോലിക്കാര്‍, മാസവരുമാനക്കാരുള്ള തൊഴില്‍ സംരംഭകര്‍ തുടങ്ങി വിവിധവിഭാഗത്തിലുള്ളവരെ ശാക്തീകരിക്കാന്‍ ഇനി സാധിക്കും. ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചതു മൂലം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: