ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റമാണ് 500,1000 നോട്ടുകള്‍ പിന്‍വലിക്കലിലൂടെ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്. അതിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം മനഃപ്പൂര്‍വ്വം പ്രചരിപ്പിക്കുന്ന ആവശ്യമില്ലാത്ത ആഭ്യൂഹങ്ങളാണ്. കള്ളപ്പണം തടയുന്നതിനും കള്ളനോട്ട് വിനിമയം തകര്‍ക്കുന്നതിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.
സാധാരണക്കാരന് രണ്ടുമൂന്ന് ദിവസം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുവാന്‍ പോകുന്നത് സാധാരണക്കാരനാണ്. ഇപ്പോള്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീഴരുത്. അവര്‍ നോട്ട് പിന്ലിക്കലിനോട് സഹകരിക്കുകയാണ് വേണ്ടത്. രാജ്യത്തെ കള്ളപ്പണം കുറഞ്ഞാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിക്കും. അത് സാധാരണക്കാരന് ഏറെ പ്രയോജന ചെയ്യും. വായ്പകള്‍ക്ക് പലിശ കുറയും.
കള്ളപ്പണ വിനിമയം തടയുന്നതോടെ ബാങ്കിംഗ് മേഖല ശക്തിപ്പെടും. കള്ളനോട്ടുകള്‍ അവസാനിക്കും. കുഴല്‍പ്പണം തടയാനാകും. ഇതോടെ സാധാരണക്കാരന് വിലക്കുറച്ച് സാധനങ്ങള്‍ ലഭ്യമാകും. മുഴുവന്‍ സാധനങ്ങള്‍ക്കും വിലക്കുറയും. രാജ്യത്തെ ഭരണാധികാരികള്‍ എടുത്ത, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഏറ്റവും നല്ല തീരുമാനമാണിത്.
(എസ്ബിഐ മുന്‍ ചീഫ്
ജനറല്‍ മാനേജരാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: