കളമശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴ കറുത്ത നിറംമാറിയിട്ടും നടപടികള്‍ എടുക്കാത്തതില്‍ ബിജെപി നടത്തിയ നഗരസഭ ഉപരോധ സമരത്തില്‍ ജനരോഷമിരമ്പി. ഏലൂര്‍ നഗരസഭയ്ക്ക് മുന്നില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ ദാസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു മാസമായി ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളമാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ജന ജീവിതം ദുസഹമായിട്ടും സര്‍ക്കാരും നഗരസഭയും തിരിഞ്ഞു നോക്കുന്നില്ലെന്ന് എന്‍.കെ. മോഹന്‍ ദാസ് കുറ്റപ്പെടുത്തി.
ഇരുന്നൂറോളം പ്രവര്‍ത്തകര്‍ ഏലൂര്‍ നഗരസഭ ഓഫീസ് വളഞ്ഞതോടെ ഓഫീസ് പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് നോര്‍ത്ത് സിഐയുടേയും ഏലൂര്‍ , ചേരാനല്ലൂര്‍ എസ് ഐ മാരുടേയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ച കൊടി ഏലൂര്‍ എസ്ഐ പ്രേംലാല്‍ എടുത്ത് മാറ്റാന്‍ ശ്രമിച്ചത് വാക്ക് തര്‍ക്കത്തിനിടയാക്കി.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ശേഷം നഗരസഭയുടെ ഗേറ്റ് പത്തരയോടെ പോലീസ്തുറന്ന് കൊടുത്തു. അറസ്റ്റ് ചെയ്തെന്നുറപ്പാക്കിയ ശേഷമാണ് നഗരസഭാ ചെയര്‍ പേഴ്സണടക്കം സ്ഥലത്തെത്തിയത്. രാവിലെ 9.30ന് ഏലൂര്‍ കമ്പനിപ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് നഗരസഭ കാര്യാലയത്തിന് മുന്നില്‍ അവസാനിച്ചു. എസ്. ഷാജി, വി വി പ്രകാശന്, എ ബി . ഗോപിനാഥ്, സജികുമാര്‍ , വസന്ത് ഏലൂര്‍, പി.ടി. ഷാജി എന്നിവര്‍ നേതൃത്വം നല്കി. നോര്‍ത്ത് സി ഐ വിജയകുമാറിന്റെ നേതൃത്യത്തില്‍ പോലീസ് സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: