കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ഏരിയാ കമ്മറ്റിയംഗമെന്ന് മൊഴി
തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കൊലക്കുപയോഗിച്ച വാള് പോലീസ് കണ്ടെടുത്തു. സിപിഎം പ്രവര്‍ത്തകരായ പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്(25), കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്(23) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലക്ക് നിര്‍ദ്ദേശം നല്‍കിയത് ഒരു ഏരിയാ കമ്മറ്റിയംഗമാണെന്ന സൂചന ലഭിച്ചത്. വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ട നേതാവിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടയില്‍ കൊലയുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം 12 ന് രാവിലെ 10.15 നാണ് പിണറായി ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപം വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തിനെ സിപിഎം അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പോകുമ്പോഴായിരുന്നു അക്രമം. നേരത്തെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ നിജേഷ്, അഹദ് എന്നിവരെ രമിത്തിന്റെ സഹോദരിയും അമ്മയും പിണറായി എക്സൈസ് ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന റെയ്ഡിലാണ് പിണറായി പാറപ്രം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയില്‍ രക്തം പുരണ്ട വാള് കണ്ടെത്തിയത്. ഇത് കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് പരിശോധനക്കായി അയച്ചുകൊടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: